Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasargod

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കാസർഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കാസർഗോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്.

മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടത്തിൽ യുവാവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. തുടർന്ന് കുമ്പള സ്റ്റേഷനിൽ ട്രെയിൻ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്.

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.

 

Kerala

സിപിഎം പഞ്ചായത്തംഗം ബിഎല്‍ഒയെ കൈയേറ്റം ചെയ്തു; പോലീസ് കേസെടുത്തു

കാസര്‍ഗോഡ്: സിപിഎം പഞ്ചായത്തംഗം ബിഎല്‍ഒയെ കൈയേറ്റം ചെയ്തതായി പരാതി. ദേലംപാടി പഞ്ചായത്തില്‍ എസ്‌ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറെ ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രൻ മർദിച്ചെന്നാണ് പരാതി ഉയർന്നത്.

ബന്തടുക്ക ബീവറേജസ് ഔട്ട്‌ലെറ്റിലെ ക്ലര്‍ക്കായ ബിഎല്‍ഒ പി.അജിത്ത് ആദൂര്‍ പോലീസില്‍ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 78-ാം ബൂത്ത് നമ്പറായ പയറുക്കയിലെ ക്യാമ്പിലാണ് സംഭവം. സുരേന്ദ്രന്‍ തന്‍റെ കോളറില്‍ പിടിക്കുകയും അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

 അജിത്തിനെ സുരേന്ദ്രന്‍ അസഭ്യം പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എസ്‌ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. ഒരേ പേരുള്ള രണ്ടു വോട്ടര്‍മാരുടെ ഫോമുകളില്‍ ഒന്ന് അജിത് എത്തിച്ചുകൊടുത്തപ്പോള്‍ രണ്ടാമത്തെയാളുടെ ഫോം അയല്‍വാസിയെയാണ് നല്‍കാന്‍ ഏല്‍പിച്ചത്.

എന്നാല്‍ അയല്‍വാസി ഇതു കൊടുക്കാന്‍ മറന്നുപോയി. എന്തുകൊണ്ടാണ് ഫോം എത്തിച്ചുകൊടുക്കാത്തതെന്ന് ചോദിച്ച് സുരേന്ദ്രന്‍ അജിത്തിനെ ഫോണ്‍ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് പിറ്റേന്ന് കൈയാങ്കളിയില്‍ കലാശിച്ചത്.

Latest News

Up